Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

വാഹനം ഓടിച്ചത് താനല്ല, അപകടത്തെക്കുറിച്ച് റഹ്മാന്‍റെ മകൻ

ചെന്നൈയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്‍റെ മകൻ എ.ആർ. അമീൻ. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പിന്നണി ഗായകനായ അമീന് പരിക്കേറ്റിരുന്നു.

ഇതിനുപിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അമീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

താനല്ല വാഹനം ഓടിച്ചതെന്ന് അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്‍റെ കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാൽ അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് സർവശക്തന് നന്ദി പറയുന്നു,' അമീൻ കുറിച്ചു. പ്രാർഥനകളുമായി എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അമീൻ നന്ദി അറിയിച്ചു.

മറ്റൊരു വാഹനം സിഗ്‌നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ റഹ്‌മാൻ വ്യക്തമാക്കി. സുഹൃത്ത് ഓടിച്ചിരുന്ന കാറിലെ പാസഞ്ചർ സീറ്റിലാണ് അമീൻ ഉണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം റെഡ് സിഗ്‌നൽ മറികടന്ന് മുന്നോട്ട് എടുത്തതാണ് ചെറിയ കൂട്ടിയിടിക്ക് കാരണമായത്. ദൈവാനുഗ്രഹത്താൽ അമീനും സുഹൃത്തും എതിർവാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണ്, ഖദീജ കുറിച്ചു. അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം വാർത്തകൾ നൽകണമെന്നും ഖദീജ അഭ്യർഥിച്ചു.

തിങ്കളാഴ്ച പുലർച്ചെ ചെന്നൈ ഗിണ്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അമീൻ സഞ്ചരിച്ചിരുന്ന എസ്യുവിയും ടാക്സി ഹാച്ച്ബാക്ക് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

District News

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കുണ്ടറ: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുത്തൂർ പെരുങ്കുളം കാഞ്ഞിരവിള ഉന്നതിയിൽ അനീഷ് ഭവനിൽ തങ്കപ്പന്‍റെയും തുളസിയുടെയും മകൻ ടി. അനീഷാണ്(27)മരിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ എംസി റോഡിൽ ടിബി ജംഗ്ഷനു സമീപം പെട്രോൾ പമ്പിനു മുൻപിലായിരുന്നു അപകടം. അടൂർ ഭാഗത്ത് നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക രജിസ്‌ട്രേഷനിലുള്ള ചരക്കുലോറി എതിരെ വന്ന ജീപ്പിലിടിച്ചാണ് ഇതിലെ യാത്രക്കാരനായ അനീഷ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരുങ്കുളം സ്വദേശികളായ മോനി(28), ഇന്ദ്രജിത്ത്(36) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

National

കാറപകടത്തിൽ രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ ഗോപാൽ പ്രസാദ് കുംഹാർ (38), പങ്കജ് സാഹു (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗോപാലിന്‍റെ മകൻ ശുഭത്തിന് ഗുരുതരമായി പരിക്കേറ്റു. മദ്യപിച്ച് കാറോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ഗോപാലും ശുഭവും വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു. ചടങ്ങ് കഴിഞ്ഞ് സ്വന്തം നാടായ മഹാരാജ്പൂരിലേയ്ക്ക് മടങ്ങുന്നതിനിടെ വെള്ളം കുടിക്കാനായി കടയ്ക്ക് സമീപം വാഹനം നിർത്തി. ഈ സമയത്താണ് അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. സമീപത്ത് തന്നെ മറ്റൊരു വാഹനത്തിൽ നിന്നിരുന്ന പങ്കജിനെയും കാറിടിച്ചു.

അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗോപാലിനെയും പങ്കജിനെയും ര‍ക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശുഭം ചികിത്സയിൽ തുടരുകയാണ്.

മദ്യപിച്ച് കാറോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

 

 

District News

വാഹനാപകടത്തിൽ യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കോളിയാടിയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിന്‍റെ മകൻ ആദിൽഷാ (21) ആണ് മരിച്ചത്. ബത്തേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കഴിഞ്ഞദിവസം രാവിലെ 8.30 നാണ് അപകടം. ആദിൽഷായോടൊപ്പം കാറിലുണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ അമൽ (26), ബേസിൽ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂൽപ്പുഴ നെൻമേനിക്കുന്ന് ആദർശ് (23) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ വൈദ്യുതിക്കാലും തകർത്ത് പാതയോരത്തെ വർക്ക്ഷോപ്പിലേക്ക് മറിയുകയായിരുന്നു.

District News

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം: കാളാച്ചാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിശേരിയിൽ താമസിച്ചിരുന്ന വേലായുധന്‍റെ മകൻ പ്രണവ് (24) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

രണ്ടാഴ്ച മുന്പ് സംസ്ഥാനപാതയിൽ കാളാച്ചാലിൽ പ്രണവും സൂഹൃത്ത് അസ്‌ലവും സഞ്ചരിച്ച ബൈക്കിൽ പിറകിൽ വന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പ്രണവിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കാളാച്ചാലിൽ കാർ വാഷിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

Kerala

കാറപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂത്താട്ടുകുളം: എംസി റോഡിൽ മീങ്കുന്നത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കലുങ്കിന്‍റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

ചെങ്ങന്നൂർ മാടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (74) ആണ് മരിച്ചത്. മകൻ ഫാ.സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്‌ച്ചൽ തോമസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ആറൂർ പേപ്പതി കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ അഞ്ചിനാണ് അപകടം നടന്നത്. തൃശൂരിൽനിന്നു പുനലൂർക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തോമസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

International

അബുദാബിയിൽ വാഹനാപകടം; നാലു മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പടെ നാല് മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

അബ്ദുൽ ലത്തീഫിന്‍റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.

അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest News

Corehub Up